Mar 25, 2012

യാചകി.


കണ്ണടച്ച് ഇരുട്ടാക്കുവാനുള്ള പാഴ്ശ്രമത്തില്‍
കൂരിരുട്ടിനെയും തുളച്ചു വരുന്ന യാചകിയുടെ
വിശപ്പിന്റെ ദൈന്യത ഞാന്‍ കാണുന്നു...
കറി വെക്കാന്‍ ഇഷ്ടവിഭവം തേടി
കവലയില്‍ ഇറങ്ങിയ നേരത്ത്
കാലില്‍ ഇഴഞ്ഞതെന്തെന്നു നോക്കവേ
കണ്ടതൊരു പട്ടിണിക്കോലം മാത്രമായിരുന്നു...

ഒട്ടിയവയറു നിറക്കാനായിരുന്നില്ലവള്‍
പിന്നെയോ...
ശോഷിച്ച മാറിടത്തില്‍ നിന്നുമിത്തിരി
പാലിനായി കരയുന്ന കുഞ്ഞിന്റെ വായില്‍
തിരുകിയ തുണിക്കഷ്ണം എടുക്കാനായിരുന്നു...
കണ്ടിട്ടും കാല്‍ വലിച്ചു പോരുമ്പോള്‍
മനസ്സ് മന്ത്രിക്കുകയായിരുന്നു...
 
കണ്ടതൊന്നും തന്നെ 
കാഴ്ച്ചയായിരുന്നില്ല...
കാണാക്കാഴ്ച്ചകളിനിയുമേറെ
നീ കാണാനിരിക്കുന്നു... 

No comments:

Post a Comment